ആദ്യ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന്‍റെ സ്രവം എന്നിവ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്.
പനി ബാധിച്ച് ദിവസങ്ങള്‍ക്കുളളില്‍ രോഗിയുടെ ശരീരത്തില്‍ ചുവന്ന തടുപ്പുകള്‍ കണ്ടുതുടങ്ങും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍ നിന്ന് മറ്റു മനുഷ്യരിലേക്കും മങ്കി പോക്‌സ് പടരാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നതുവഴിയും രോഗം മനുഷ്യനിലെത്താം.